2013, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച
2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച
ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്
“ഇതൊക്കെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതല്ലേ…ഇത്തിരി ആർഭാടമൊക്കെ കാട്ടി അവിസ്മരണീയമാക്കിയില്ലെങ്കിൽ പിന്നെന്തു ജീവിതം?” --മുഴുത്ത അസൂയ പൂഴ്ത്തിവച്ച്,
അഭ്യുദയകാംക്ഷികളായി പ്രച്ഛന്ന വേഷമിടുന്ന കണ്ണുകടിയ്ക്കാരുടെ “ഇത്രയൊക്കെ വേണോ?”
എന്ന ചോദ്യത്തിന് പുഷ്പാംഗദൻ
ആവർത്തിച്ചു കൊണ്ടിരുന്ന മറുപടി അയാളുടെ ജീവിത ദർശനം തന്നെയായിരുന്നു.
ക്രികൂഡത്തിലെ മിഡു
പണ്ടുപണ്ട്, ഒരുപാടൊരുപാട് പണ്ട്,
അതായത്, ഭൂമി ഉരുണ്ടതാണെന്ന് മനുഷ്യനോ
അവന്റെ ദൈവസങ്കൽപ്പങ്ങളോ സ്വപ്നം പോലും കാണാതിരുന്ന പണ്ടിനും പണ്ട്. പരന്നു കിടന്ന ഭൂമിയെ സൂര്യൻ
“ഭ്രമണം” ചെയ്തിരുന്ന കാലം.
ആ പഴയ കാലത്ത് “ക്രികൂഡം” എന്നൊരു നാടുണ്ടായിരുന്നു. “നാട്”
എന്നതുകൊണ്ട് ഇന്നത്തെ രാജ്യമെന്നോ, സംസ്ഥാനമെന്നോ, ജില്ലയെന്നോ
താലൂക്കെന്നോ വില്ലേജെന്നോ, കോർപ്പറേഷനെന്നോ, മുനിസിപ്പാലിറ്റിയെന്നോ, പഞ്ചായത്തെന്നോ, വാർഡെന്നോ എന്തുവേണമെങ്കിലും വായനക്കാരുടെ താല്പര്യപ്രകാരം അർത്ഥം കൽപ്പിക്കാം. അന്നു ഭൂമി പരന്നതായിരുന്നതുകൊണ്ട് ഇന്നത്തെ രീതിയിൽ അക്ഷാംശ രേഖാംശങ്ങൾ വ്യക്തമാക്കി ക്രികൂഡത്തിന്റെ സ്ഥാനം നിർണ്ണയിക്കാനാവില്ല എന്നും ഖേദപൂർവ്വം രേഖപ്പെടുത്തട്ടെ. ലഭ്യമായ ചരിത്രപുസ്തകങ്ങളിലൊന്നും ക്രികൂഡമെന്ന പേരു കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല എന്ന പരാതിയിൽ നിന്ന് രക്ഷപ്പെടുന്നതിനാണീ ഉപായമെന്ന് ആരെങ്കിലും സംശയിക്കുന്നെങ്കിൽ അതു ന്യായമല്ലായെന്നും പറയുന്നില്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)