2014 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

ആങ്ങള തെയ്യം - നാടകം മരിച്ചിട്ടില്ല

                        തങ്ങളുടെ ഭാഗഥേയം നിർണ്ണയിക്കേണ്ടത്  , തങ്ങളെ ചൂഷണം ചെയ്യുന്ന ചൂഷകവർഗ്ഗമോ, മതങ്ങളോ അവ അവതരിപ്പിക്കുന്ന ദൈവങ്ങളോ അല്ലെന്നും നിർണ്ണയാവകാശം തങ്ങളിൽ തന്നെ നിക്ഷിപ്തമാണെന്നും ഇന്നിന്റെ അനീതികൾക്കെതിരെ പടയൊരുക്കം നടത്തേണ്ടത്പതിതരുടെ പിന്മുറക്കാരല്ലെന്നും അത് അനുഭവിയ്ക്കുന്ന തലമുറയുടെ തന്നെ ഉത്തരവാദിത്തമാണെന്നും അടിസ്ഥാന വർഗ്ഗത്തെ ബോധ്യപ്പെടുത്താൻ നാടകം എന്ന കലാരൂപം ഭൂതകാലത്തു വഹിച്ച പങ്കിനെക്കുറിച്ച് ആർക്കും തർക്കമുണ്ടാകാനിടയില്ല.

2014 ജനുവരി 2, വ്യാഴാഴ്‌ച

മരണാനന്തരം, ഒരു അഗ്നിപരീക്ഷ

            കല്യാണിയമ്മ ഒരു കലാകാരിയാണ്. കല എന്നു കേൾക്കുമ്പോൾ കലാഹൃദയമുള്ള കലാപകാരികളുടെ  ചിന്താമണ്ഡലത്തിലരങ്ങേറുന്ന  ലേസർ ഷോയിൽ കലാകാരിയുടെ കലാവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന രശ്മികളൊന്നും കണ്ടെന്നു വരില്ല. എന്തെന്നാൽ അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു കലയിലാണ് ഈയമ്മയുടെ വൈഭവം.

2013 ഒക്‌ടോബർ 10, വ്യാഴാഴ്‌ച

ഭർത്താക്കന്മാരുടെയും ഭാര്യമാരുടെയും ശ്രദ്ധയ്ക്ക്

            തലക്കെട്ടു കണ്ട് ദാമ്പത്യ ജീവിത വിജയത്തിനു വേണ്ട വിദഗ്ദ്ധോപദേശത്തിനുള്ള പുറപ്പാടാണെന്നു തെറ്റിദ്ധരിക്കല്ലേ. വിവാഹിതർ മാത്രമല്ല വിവാഹിതരായേക്കുമെന്ന് ഉറപ്പുള്ളവരും വിവാഹമേ വേണ്ടാ എന്നു തീരുമാനിച്ചു വച്ചിരിക്കുന്നവരും വിവാഹസ്വപ്നങ്ങൾ നെയ്യാനായി സൂചിയിൽ നൂലു കോർക്കാൻ പ്രായമായിട്ടില്ലാത്തവരും ഇതു വായിക്കുന്നതു കൊണ്ട് പ്രശ്നമൊന്നുമില്ല. കാരണം, ഇത് കൗൺസലിംഗ് എന്നു പേരുമാറ്റി പുതിയ കുപ്പിയിൽ പുതിയ രൂപത്തിലിറക്കുന്ന ഉപദേശക്കഷായമല്ല. വിമർശനം എന്ന പോലെ തന്നെ സ്വീകരിക്കുവാൻ ഏറ്റവും മടിയുള്ളതും ദാനം ചെയ്യാൻ ഒട്ടും മടികാണിക്കാത്തതുമായ അസംസ്കൃത വസ്തുവാണല്ലോ നമുക്ക് ഉപദേശവും ആയതിനാൽ ഇക്കാലത്തെ കോമഡി സ്കിറ്റു (കിറ്റ്?) കളിൽ കാണുന്നതു പോലെ അവസാനം ഒരുഭയങ്കരമെസേജ് നൽകുന്ന കാര്യം ഇവിടെ പരിഗണിയ്ക്കുന്നേയില്ല.

2013 ഓഗസ്റ്റ് 11, ഞായറാഴ്‌ച

ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്

            “ഇതൊക്കെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതല്ലേഇത്തിരി ആർഭാടമൊക്കെ കാട്ടി അവിസ്മരണീയമാക്കിയില്ലെങ്കിൽ പിന്നെന്തു ജീവിതം?” --മുഴുത്ത അസൂയ പൂഴ്ത്തിവച്ച്, അഭ്യുദയകാംക്ഷികളായി പ്രച്ഛന്ന വേഷമിടുന്ന കണ്ണുകടിയ്ക്കാരുടെഇത്രയൊക്കെ വേണോ?” എന്ന ചോദ്യത്തിന്  പുഷ്പാംഗദൻ ആവർത്തിച്ചു കൊണ്ടിരുന്ന മറുപടി അയാളുടെ ജീവിത ദർശനം തന്നെയായിരുന്നു.

ക്രികൂഡത്തിലെ മിഡു

          പണ്ടുപണ്ട്, ഒരുപാടൊരുപാട് പണ്ട്, അതായത്, ഭൂമി ഉരുണ്ടതാണെന്ന് മനുഷ്യനോ അവന്റെ ദൈവസങ്കൽപ്പങ്ങളോ സ്വപ്നം പോലും കാണാതിരുന്ന പണ്ടിനും പണ്ട്. പരന്നു കിടന്ന ഭൂമിയെ സൂര്യൻഭ്രമണംചെയ്തിരുന്ന കാലം. പഴയ കാലത്ത് ക്രികൂഡംഎന്നൊരു നാടുണ്ടായിരുന്നു. “നാട്എന്നതുകൊണ്ട് ഇന്നത്തെ രാജ്യമെന്നോ, സംസ്ഥാനമെന്നോ, ജില്ലയെന്നോ താലൂക്കെന്നോ വില്ലേജെന്നോ, കോർപ്പറേഷനെന്നോ, മുനിസിപ്പാലിറ്റിയെന്നോ, പഞ്ചായത്തെന്നോ, വാർഡെന്നോ എന്തുവേണമെങ്കിലും വായനക്കാരുടെ താല്പര്യപ്രകാരം അർത്ഥം കൽപ്പിക്കാം.  അന്നു ഭൂമി പരന്നതായിരുന്നതുകൊണ്ട്  ഇന്നത്തെ രീതിയിൽ അക്ഷാംശ രേഖാംശങ്ങൾ വ്യക്തമാക്കി ക്രികൂഡത്തിന്റെ സ്ഥാനം നിർണ്ണയിക്കാനാവില്ല എന്നും ഖേദപൂർവ്വം രേഖപ്പെടുത്തട്ടെ. ലഭ്യമായ ചരിത്രപുസ്തകങ്ങളിലൊന്നും ക്രികൂഡമെന്ന പേരു കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല എന്ന പരാതിയിൽ നിന്ന് രക്ഷപ്പെടുന്നതിനാണീ ഉപായമെന്ന് ആരെങ്കിലും സംശയിക്കുന്നെങ്കിൽ അതു ന്യായമല്ലായെന്നും പറയുന്നില്ല