2013, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

ഭർത്താക്കന്മാരുടെയും ഭാര്യമാരുടെയും ശ്രദ്ധയ്ക്ക്

            തലക്കെട്ടു കണ്ട് ദാമ്പത്യ ജീവിത വിജയത്തിനു വേണ്ട വിദഗ്ദ്ധോപദേശത്തിനുള്ള പുറപ്പാടാണെന്നു തെറ്റിദ്ധരിക്കല്ലേ. വിവാഹിതർ മാത്രമല്ല വിവാഹിതരായേക്കുമെന്ന് ഉറപ്പുള്ളവരും വിവാഹമേ വേണ്ടാ എന്നു തീരുമാനിച്ചു വച്ചിരിക്കുന്നവരും വിവാഹസ്വപ്നങ്ങൾ നെയ്യാനായി സൂചിയിൽ നൂലു കോർക്കാൻ പ്രായമായിട്ടില്ലാത്തവരും ഇതു വായിക്കുന്നതു കൊണ്ട് പ്രശ്നമൊന്നുമില്ല. കാരണം, ഇത് കൗൺസലിംഗ് എന്നു പേരുമാറ്റി പുതിയ കുപ്പിയിൽ പുതിയ രൂപത്തിലിറക്കുന്ന ഉപദേശക്കഷായമല്ല. വിമർശനം എന്ന പോലെ തന്നെ സ്വീകരിക്കുവാൻ ഏറ്റവും മടിയുള്ളതും ദാനം ചെയ്യാൻ ഒട്ടും മടികാണിക്കാത്തതുമായ അസംസ്കൃത വസ്തുവാണല്ലോ നമുക്ക് ഉപദേശവും ആയതിനാൽ ഇക്കാലത്തെ കോമഡി സ്കിറ്റു (കിറ്റ്?) കളിൽ കാണുന്നതു പോലെ അവസാനം ഒരുഭയങ്കരമെസേജ് നൽകുന്ന കാര്യം ഇവിടെ പരിഗണിയ്ക്കുന്നേയില്ല.

2013, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

സ്ത്രീകളെ എങ്ങനെ വശീകരിക്കാം?

            “ആദ്യമേ പറയട്ടെ. ഇതൊരു മനശ്ശാസ്ത്ര സമീപനമാണ്. എന്നു കരുതി മനശ്ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമൊന്നുമെടുക്കേണ്ട ആവശ്യമില്ല. ഇതേ തലക്കെട്ടും ഉപശീർഷകവുമൊക്കെ ഉപയോഗിച്ച് ഒരുപാടു കബളിപ്പിക്കലുകൾ, ഏലസ്സ്, മന്ത്രം, യന്ത്രം, ഹിപ്നോട്ടിസം എന്നിങ്ങനെയൊക്കെയുള്ള പേരുകളിൽ നടന്നു വരുന്നത് നാം കാണുന്നുണ്ട്. ഇവിടെ അങ്ങനെ പരാന്നഭോജനം നടത്തി ദഹനക്കേടുണ്ടാക്കാനുള്ള ശ്രമമൊന്നുമില്ല എന്നതാണ് ഒന്നാമത്തെ ഉറപ്പ്. നിങ്ങളുടെ പോക്കറ്റല്ല; സംതൃപ്തിയും ആനന്ദവും മാത്രമാണ് ലക്ഷ്യം.”

2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച

ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്

            “ഇതൊക്കെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതല്ലേഇത്തിരി ആർഭാടമൊക്കെ കാട്ടി അവിസ്മരണീയമാക്കിയില്ലെങ്കിൽ പിന്നെന്തു ജീവിതം?” --മുഴുത്ത അസൂയ പൂഴ്ത്തിവച്ച്, അഭ്യുദയകാംക്ഷികളായി പ്രച്ഛന്ന വേഷമിടുന്ന കണ്ണുകടിയ്ക്കാരുടെഇത്രയൊക്കെ വേണോ?” എന്ന ചോദ്യത്തിന്  പുഷ്പാംഗദൻ ആവർത്തിച്ചു കൊണ്ടിരുന്ന മറുപടി അയാളുടെ ജീവിത ദർശനം തന്നെയായിരുന്നു.

ക്രികൂഡത്തിലെ മിഡു

          പണ്ടുപണ്ട്, ഒരുപാടൊരുപാട് പണ്ട്, അതായത്, ഭൂമി ഉരുണ്ടതാണെന്ന് മനുഷ്യനോ അവന്റെ ദൈവസങ്കൽപ്പങ്ങളോ സ്വപ്നം പോലും കാണാതിരുന്ന പണ്ടിനും പണ്ട്. പരന്നു കിടന്ന ഭൂമിയെ സൂര്യൻഭ്രമണംചെയ്തിരുന്ന കാലം. പഴയ കാലത്ത് ക്രികൂഡംഎന്നൊരു നാടുണ്ടായിരുന്നു. “നാട്എന്നതുകൊണ്ട് ഇന്നത്തെ രാജ്യമെന്നോ, സംസ്ഥാനമെന്നോ, ജില്ലയെന്നോ താലൂക്കെന്നോ വില്ലേജെന്നോ, കോർപ്പറേഷനെന്നോ, മുനിസിപ്പാലിറ്റിയെന്നോ, പഞ്ചായത്തെന്നോ, വാർഡെന്നോ എന്തുവേണമെങ്കിലും വായനക്കാരുടെ താല്പര്യപ്രകാരം അർത്ഥം കൽപ്പിക്കാം.  അന്നു ഭൂമി പരന്നതായിരുന്നതുകൊണ്ട്  ഇന്നത്തെ രീതിയിൽ അക്ഷാംശ രേഖാംശങ്ങൾ വ്യക്തമാക്കി ക്രികൂഡത്തിന്റെ സ്ഥാനം നിർണ്ണയിക്കാനാവില്ല എന്നും ഖേദപൂർവ്വം രേഖപ്പെടുത്തട്ടെ. ലഭ്യമായ ചരിത്രപുസ്തകങ്ങളിലൊന്നും ക്രികൂഡമെന്ന പേരു കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല എന്ന പരാതിയിൽ നിന്ന് രക്ഷപ്പെടുന്നതിനാണീ ഉപായമെന്ന് ആരെങ്കിലും സംശയിക്കുന്നെങ്കിൽ അതു ന്യായമല്ലായെന്നും പറയുന്നില്ല

2013, ജൂലൈ 7, ഞായറാഴ്‌ച

നാമെങ്ങനെ ഒതളങ്ങകളാകുന്നു?

        നമ്മുടെ പത്രങ്ങളിലെ സ്പോർട്ട്സ് പേജുകളിൽ നാം കണ്ടു പരിചയിച്ചിട്ടുള്ള ഒരു പ്രവണതയുണ്ട്ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു കളി ജയിച്ചാൽ, കളി ജയിച്ച രീതിയേയും കളി ജയിപ്പിച്ച കളിക്കാരെയും പുകഴ്ത്തി പുകഴ്ത്തി ടീമിനെയും കളിക്കാരെയും ബഹിരാകാശ നിലയത്തിൽ കൊണ്ടുചെന്നു നിർത്തുംതൊട്ടടുത്ത ദിവസം ഒരു കളി തോറ്റാൽ അവരെ അവിടുന്ന് വലിച്ച് താഴെയിട്ട് ചെളിയിൽ ചവിട്ടിത്താഴ്ത്തും. ഇന്നലത്തെ വീരനായകൻ ഇന്ന് അധമനായ വില്ലനും കോമാളിയുമാകും. തലേന്ന് വിജയത്തെ വിശേഷിപ്പിക്കാൻ ആലങ്കാരിക പദങ്ങൾ നിരവധി മെനഞ്ഞെടുത്ത അതേ തൂലികയിൽ നിന്നു തന്നെ പിറ്റേ ദിവസം പരിഹാസത്തിന്റെ മുള്ളുകൾ വച്ച ഇകഴ്ത്തലുകൾ പിറന്നു വീഴും.

2013, മേയ് 10, വെള്ളിയാഴ്‌ച

നോക്കുകുത്തികളുടെ ശ്രദ്ധയ്ക്ക്!



           
ഒരു മനുഷ്യനാണങ്ങനെ എന്നോടാവശ്യപ്പെട്ടതെങ്കിൽ തീർച്ചയായും ഞാനതനുസരിക്കുമായിരുന്നില്ല. മനുഷ്യരെ വിശ്വസിക്കാനാവില്ലെന്ന് ഞാനെത്രയോ മുമ്പ് തിരിച്ചറിഞ്ഞതാണ്. ചതിക്കുഴികൾ പഞ്ചാരവാക്കുകളുടെയും ആത്മാർഥത തൊട്ടുതീണ്ടാത്ത ഉപദേശങ്ങളുടെയും മേമ്പൊടികൊണ്ടു മൂടിവച്ചിരിക്കുന്നത് ഒരുപാട് അനുഭവിച്ചറിഞ്ഞതാണ്. ഇവിടെ ഒരു നോക്കുകുത്തിയാണെന്നോടു വിചിത്രമായിതോന്നാവുന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്-അതെ, ഒരു നോക്കുകുത്തിയുടെ വേഷം ധരിയ്ക്കാൻ. നോക്കുകുത്തിയുടെ ഐഡന്റിറ്റിയായി ഞാൻ കരുതിപ്പോന്ന, കരിപുരണ്ട, ഏതോ നേഴ്സറിക്കുട്ടി വരച്ചു വച്ചതുപോലുള്ള, ചോക്കുപൊടി എഴുന്നേറ്റു നിൽക്കുന്ന കണ്ണുകളും മൂക്കും വായുമുള്ള പൊട്ടക്കലം എന്റെ നേരേ നീട്ടി, അത് തലയിൽ ധരിയ്ക്കാൻ എന്നോട് സ്നേഹപുരസ്സരം മൊഴിയുന്ന ആ കോലത്തെ  അനുസരിയ്ക്കുവാൻ സാഹചര്യങ്ങൾ എന്നെ നിർബന്ധിയ്ക്കുകയായിരുന്നു.

2013, മാർച്ച് 5, ചൊവ്വാഴ്ച

മലയാളിക്കൊരു തുറന്ന കത്ത്

    
എന്നെ ആവോളം സ്നേഹിക്കുന്ന പ്രിയ മലയാളികളേ………
        കേരളം ,എന്റെ സ്വന്തം നാടാണ്. അതെ. അങ്ങനെ ഞാൻ അവകാശപ്പെടുകയാണ്. കേരളം മറ്റാരുടെയൊക്കെയോ സ്വന്തം നാടാണെന്ന് നിങ്ങൾ മലയാളികൾ ചില പരസ്യവാക്യങ്ങളൊക്കെ സൃഷ്ടിച്ചിട്ടുള്ളത് അവിടെയിരിക്കട്ടെ. ഇതെന്റെ സ്വന്തം നാടാണെന്നതിനു ഞാൻ നിരത്തുന്ന ന്യായങ്ങൾ നിങ്ങൾക്കംഗീകരിക്കാതിരിക്കാനാവില്ല എന്നു തന്നെയാണെന്റെ പ്രതീക്ഷ. ഞാൻ ആരാണെന്ന നിങ്ങളുടെ ന്യായമായ സംശയം ദൂരീകരിക്കുന്നതിന്, ഇവിടെ നിരത്തുന്ന അതിശയോക്തി തീരെയില്ലാത്ത ഈ സത്യപ്രസ്താവനയ്ക്കിടയിൽത്തന്നെ നിങ്ങൾക്കു സാധിക്കുമെന്നതിനാൽ എന്നെ പ്രത്യേകിച്ച് പരിചയപ്പെടുത്തുക എന്ന പാഴ്ശ്രമത്തിനു ഞാൻ മുതിരുന്നുമില്ല.

2013, ഫെബ്രുവരി 17, ഞായറാഴ്‌ച

നിങ്ങൾ വലിയ പുള്ളിയാണോ?




സി..ഡി. മൂസ എന്ന സിനിമയിൽ ദിലീപ് അവതരിപ്പിച്ച കഥാപാത്രം ചെയ്യുന്നതുപോലെ, സ്വയം വിശകലനം ചെയ്ത് താനൊരു മഹാ സംഭവമാണെന്ന തീരുമാനത്തിലെത്തിച്ചേരുന്നത് മനുഷ്യജീവിതത്തിൽ അപൂർവ്വ സംഭവമൊന്നുമല്ല. ചുറ്റുപാടുകളെക്കുറിച്ച് യാഥാർഥ്യ ബോധത്തോടെ ചിന്തിക്കുന്നവരൊക്കെ ആ നിഗമനം നൽകുന്ന സന്തോഷം നിലനിർത്താൻ തങ്ങൾക്ക് യാതൊരു യോഗ്യതയുമില്ല എന്ന തിരിച്ചറിവിൽ, ഒരു ചെറു പരിഹാസച്ചിരിയോടെ അത്തരം ചിന്തകളെ മനസ്സിന്റെ ചവറ്റുകുട്ടയിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്തു വരാറുള്ളത്.

2013, ജനുവരി 29, ചൊവ്വാഴ്ച

ഒരു പുര കത്തുന്നുണ്ട്

ഒരു കടങ്കഥ. ഈ കടങ്കഥ പ്രസക്തമാകുന്നത് ഒരു ദശകത്തിനു മുമ്പെങ്കിലുമാണ്. തെളിച്ചു പറഞ്ഞാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടക്കുന്നതിനും മുമ്പ്. കടങ്കഥയുടെ ഉത്തരത്തിലേക്കു നയിക്കുന്ന സൂചനകളിതാണ് :
യഥാർത്ഥത്തിൽ ഇല്ലാത്തത്; എന്നാൽ അനുഭവത്തിൽ ഉള്ളത്, ശാസ്ത്രീയമായി അടിത്തറയില്ലാത്തത്; എന്നാൽ സാമൂഹ്യമായി ബലിക്കല്ലുകൾ തീർത്തത്, പലരും പരസ്യമായി തള്ളിപ്പറയുന്നത്; എന്നാൽ രഹസ്യമായി നെഞ്ചോടു ചേർക്കുന്നത്.
ഈ കടങ്കഥയുടെ ഉത്തരം നമ്മുടെ ദൃഷ്ടി ചെന്നെത്തുന്ന ഓരോ മുക്കിൽ നിന്നും മൂലയിൽ നിന്നും നമ്മെ നോക്കി പല്ലിളിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിലെ പല സന്ദർഭങ്ങളിലും പൂരിപ്പിച്ചു കൊടുക്കേണ്ട ഒരു കോളമായി, നമ്മുടെ ശാസ്ത്രബോധത്തിന് പൂരിപ്പിക്കാനാവാത്ത ഒരു സമസ്യയായി നമുക്കു നേരെ ഒരു ചോദ്യചിഹ്നമായി നിവർന്നു നിൽക്കുന്നു, ഈ കടങ്കഥയുടെ ഉത്തരം – ജാതി!

2013, ജനുവരി 13, ഞായറാഴ്‌ച

ആണുങ്ങൾക്കെന്തു പറ്റി?

 
ആണുങ്ങൾക്കെന്തുപറ്റി എന്നാണോ ആണത്തത്തിനെന്തുപറ്റി എന്നാണോ ചോദിക്കേണ്ടത്? ആണുങ്ങൾ എന്നത് പ്രകൃതിയിലെ ഒരു യാഥാർഥ്യവും ആണത്തം എന്നത് അവരുടെ സങ്കല്പവുമാകുമ്പോൾ ആദ്യത്തെ ചോദ്യത്തിനു തന്നെയാണ് പ്രസക്തി . എന്തേ ഇപ്പോഴിങ്ങനെ ഒരു ചോദ്യമെന്നാണോ? ഇപ്പോഴല്ലാതെ ഇനിയെപ്പോഴാണ് നാമീ ചോദ്യം സ്വയം ചോദിയ്ക്കേണ്ടത്.